ഭരണമാറ്റത്തിന് അനുസരിച്ച് രാഷ്ട്രീയ പരിവർത്തനത്തിന് വിധേയപ്പെടാത്ത നടനായിരുന്നു സലിംകുമാർ എന്ന് സഹകരണവകുപ്പ് മന്ത്രി എം.ലിജു പറഞ്ഞു. കെ പി സി സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബിൽ സംഘടിപ്പിമ്പ സലിം കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാൻ കോൺഗ്രസ് ആണെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു.
ആദാമിന്റെ മകൻ അബുവിൽ മെക്കയിൽ പോകുവാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ തനിപ്പകർപ്പായി സലിം കുമാർ അഭിനയിച്ചു ജീവിച്ചു.
ദൈവ വിശ്വാസത്തിൽ ജീവിക്കുന്ന ഒരാളുടെ ശരീര ഭാഷയും സമചിത്തതയും ചലനങ്ങളും മിതത്വത്തോടെ അവതരിപ്പിച്ചതിലൂടെ അത്യുജ്ജലമായ അഭിനയമാണ് അദേഹം കാഴ്ചവച്ചത്. ശരീരം കൊണ്ടും ഭാഷ കൊണ്ടും മലയാളിക്ക് ഏറ്റവും അടുപ്പം തോന്നിയ നടനാണ് സലിം കുമാർ നിറഞ്ഞ സ്നേഹത്തിന്റെയും മാതൃകാപരമായ നടന പാടവത്തിന്റെയും പ്രതീകമായിരുന്നു സലിം കുമാറെന്നും മന്ത്രി പറഞ്ഞു. കെ പി സി സി.വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ പാലോട് രവി, ഇബ്രാഹിം കുട്ടി കല്ലാർ, സംവിധായകരായ ദീപു കരുണാകരൻ, ആഷാദ് ശിവരാമൻ, നടൻ ജോബി, ആറ്റിപ്ര അനിൽ,കൈമനം പ്രഭാകരൻ അഡ്വ. അനസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Kerala

