
ബംഗളരുവിലെ 200 കോടിയുടെ ആസ്‌തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ലന്നും, 3 ഇടങ്ങളിലെ സ്ഥാവര വസ്‌തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും, ആയതിനാൽ അയോഗ്യനാക്കണമെന്നും ഹർജിയിൽ പറയുന്നു.
പത്രികാ സമർപ്പണ സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദ്ദേശിച്ചതെന്നും ശബരീനാഥ് ഹർജിയിൽ പറയുന്നു.
കഴക്കൂട്ടത്തെ വി മുരളീധരൻ്റെ തെരഞ്ഞഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.


